കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേരെ സൈന്യം വധിച്ചു

കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ;  മൂന്ന് പേരെ സൈന്യം  വധിച്ചു

ശ്രീനഗര്‍: കാശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. അമര്‍നാഥ് യാത്രയുടെ പ്രധാന പാതകളിലൊന്നായ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ അഷ്‌റഫ് മോല്‍വി ഹിസ്‌ബുല്‍ മുജാഹിദ്ദീന്‍ അംഗമാണെന്ന് പൊലീസ് അറിയിച്ചു. പഹല്‍ഗാമിലെ കാട്ടിനുള്ളില്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.



തീവ്രവാദികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് ഭീകരരും സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 30ന് ആരംഭിക്കുന്ന അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പുകളില്‍ ഒന്നാണ് കാശ്‌മീരിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പഹല്‍ഗാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.