അജ്മാനില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം

അജ്മാനില്‍ പ്ലാസ്റ്റിക് ബാഗ് നിരോധനം

അജ്മാന്‍: എമിറേറ്റില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മെയ് 16 പ്ലാസ്റ്റിക് നിരോധിത ദിനമായി ആചരിച്ചു. എല്ലാ വർഷവും ഇത് തുടരാനാണ് അജ്മാന്‍ മുനിസിപ്പാലിറ്റിയുടേയും ആസൂത്രണ വകുപ്പിന്‍റേയും തീരുമാനം.

അതേസമയം 2023 മുതല്‍ അജ്മാനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂ‍ർണമായും നിരോധിക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഈ വർഷം 300 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 219000 പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്തതു. ഇത് 39500 കിലോഗ്രാം മാലിന്യം കുറയ്ക്കുന്നതിന് തുല്യമാണെന്ന് പൊതുജനാരോഗ്യ പരിസ്ഥിതി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ എഞ്ചി. ഖാലിദ് മൊയീന്‍ അല്‍ ഹോസാനി പറഞ്ഞു.

പ്ലാസ്റ്റികിന്‍റെ ഉപയോഗം കുറയ്ക്കുന്നതിനുളള എല്ലാ നടപടികളും സ്വീകരിച്ചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ ക്യാംപെയിനുകളും തുടങ്ങാനിരിക്കുകയാണ് അധികൃതർ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.