പച്ചക്കറി വില വീണ്ടും പൊള്ളുന്നു: നൂറ് കടന്ന് തക്കാളി; ബീന്‍സിനും പയറിനും വഴുതനക്കും ഇരട്ടി വില

പച്ചക്കറി വില വീണ്ടും പൊള്ളുന്നു: നൂറ് കടന്ന് തക്കാളി; ബീന്‍സിനും പയറിനും വഴുതനക്കും ഇരട്ടി വില

തിരുവനന്തപുരം: അരി വിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിച്ചുയരുന്നു. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്‍പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു.

തക്കാളിക്ക് മാത്രമല്ല 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 രൂപയിലെത്തി. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ധനയും നാട്ടുകാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.

പച്ചക്കറിക്ക് മാത്രമല്ല അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉള്‍പ്പടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറവാണ് ഏക ആശ്വാസം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.