യുഎഇ: മങ്കിപോക്സിനെ പ്രതിരോധിക്കാന്‍ യുഎഇ സജ്ജമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തി 29 കാരിയായ യുവതിയ്ക്ക് മെയ് 24 ന് മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യമേഖല ജാഗ്രത പൂലർത്തുന്നുണ്ടെന്നും ഏത് തരത്തിലും രോഗവ്യാപനം പ്രതിരോധിക്കാന്‍ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗം റിപ്പോർട്ട് ചെയ്തതില്‍ ആശങ്കപ്പെടാനില്ല. നിരീക്ഷണം ശക്തമാണെന്നും ഏതെങ്കിലും തരത്തില്‍ രോഗ സംശയമുളളവർക്ക് ചികിത്സ നല്‍കാന്‍ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
രോഗലക്ഷണങ്ങളുളളവർ ചികിത്സ തേടാന്‍ വൈകരുത്. പനിയും ശരീരത്തിലെ ചൊറിച്ചിലും നാഡികളില്‍ തടിപ്പുമെല്ലാം രോഗലക്ഷണങ്ങളാണ്. കഠിനമായ തലവേദന പേശിവേദന, ക്ഷീണം, കഴുത്തിലെ ഗ്രന്ഥികളുടെ വീക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഐസോലേറ്റ് ചെയ്യണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.