ജോലിയിലെ സ്ഥിരതയില്ലായ്മ കോര്‍പ്പറേറ്റ് രീതി; അഗ്നിപഥ് പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

ജോലിയിലെ സ്ഥിരതയില്ലായ്മ കോര്‍പ്പറേറ്റ് രീതി; അഗ്നിപഥ് പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൂടിയാലോചന നടത്താതെയുള്ള ഏകപക്ഷീയ തീരുമാനമാണെന്നും പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ജോലിയിലെ സ്ഥിരതയില്ലായ്മ കോര്‍പ്പറേറ്റ് രീതിയാണ്. ഇതേ ശൈലി ആര്‍മിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇത് അപകടകരമാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പദ്ധതി യുവാക്കള്‍ക്കിടയില്‍ അനിശ്ചിതത്വവും നിരാശയും ഉണ്ടാക്കും. ഈ നിരാശയും ചെറുത്തുനില്‍പ്പുമാണ് രാജ്യത്തുടനീളം കാണുന്ന പ്രതിഷേധമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

സൈന്യത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താം. പക്ഷേ ജോലി സ്ഥിരതയില്ലായ്മ നടപ്പിലാക്കാന്‍ കഴിയില്ല. സൈന്യം വലിയൊരു ഫോഴ്സാണ്. കേന്ദ്ര പദ്ധതി പിന്‍വലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുകയാണെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.