ബഫർ സോൺ നിശ്ചയിച്ച കരട് റിപ്പോർട്ട്‌ പുറത്തുവിടണം : കത്തോലിക്ക കോൺഗ്രസ്

ബഫർ സോൺ നിശ്ചയിച്ച കരട് റിപ്പോർട്ട്‌ പുറത്തുവിടണം : കത്തോലിക്ക കോൺഗ്രസ്

കൊച്ചി: ജനവാസ മേഖലയും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും ബഫർ സോണിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉന്നത സംഘം തയാറാക്കിയിട്ടുള്ള കരട് വിജ്ഞാപനം പുറത്തു വിടണമെന്ന് കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ സമിതി.

തമിഴ്നാട്ടിൽ സീറോ ബഫർ സോൺ വന്നപ്പോൾ കേരളത്തിൽ ഒരു കിലോമീറ്റർ ബഫർ സോൺ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്ഷണിച്ചു വരുത്തിയതാണ്. സർക്കാർ അത് തിരുത്താൻ തയ്യാറായത് അഭിനന്ദനാർഹമാണ്. ബഫർ സോൺ അതിർത്തി നിശ്ചയിക്കുവാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയിലും മുഖ്യ പങ്ക് വനം മന്ത്രാലയത്തിലുള്ളവരാണ് എന്ന ആശങ്ക കർഷകർക്ക് നിലനിൽക്കുകയാണ്. മുപ്പത്തഞ്ച് ലക്ഷം ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം വളരെ സുതാര്യമായി സർക്കാർ കൈകാര്യം ചെയ്യണം. ബഫർ സോൺ പ്രതിഷേധങ്ങളോട് വളരെ തുറന്ന സമീപനം ആണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ കർഷകർക്ക് ഒപ്പം മാത്രമേ സർക്കാർ നിൽക്കുകയുള്ളുവെന്നു വനം വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ പബ്ലിഷ് ചെയ്യുന്നത് ആശങ്കൾ പരിഹരിക്കുവാൻ ഉപകരിക്കും.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ വിഷയാവതരണം നടത്തി. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ബെന്നി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.