ന്യൂഡൽഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. പരിക്കുമൂലം ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുല്‍ ടീമില്‍ മടങ്ങിയെത്തി. പരമ്പരയില്‍ രാഹുലാകും ടീമിനെ നയിക്കുക.വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍.
പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.ൽ രാഹുലിന് നേരത്തെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും, കോവിഡ് ബാധിച്ചതിനെ തുടർന്ന് ട്വന്റി-20 പരമ്പരയും നഷ്ടമായിരുന്നു.
ടീം ഇന്ത്യ: കെ എൽ രാഹുൽ (ക്യാപ്റ്റൻ) ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.
സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനപരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുളളത്. ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ലാണ് വേദി. പരമ്പരയ്ക്ക് ശേഷം ഏഷ്യ കപ്പിലാണ് ഇന്ത്യ അടുത്തതായി കളിക്കാനിറങ്ങുക. ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായിട്ടാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ്.