ദുബായില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

ദുബായില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

ദുബായ്: വെള്ളി, ശനി ദിവസങ്ങളില്‍ ദുബായിലുണ്ടായ വ്യത്യസ്ത വാഹനപകടങ്ങളില്‍ രണ്ട് പേർ മരിക്കുകയും 11 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുബായ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച അല്‍ ഇബ്ബാ സ്ട്രീറ്റിലുണ്ടായ അപകടത്തില്‍ രണ്ട് പേർമരിക്കുകയും നാല് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധമായ യു ടേണ്‍ എടുത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.
വെളളിയാഴ്ച അല്‍ ഖെയ്ല്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ ഡ്രൈവർക്ക് സാരമായി പരുക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് ബിസിനസ് ബെ എക്സിറ്റില്‍ വച്ച് വാഹനം മറിയുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. എമിറേറ്റ്സ് റോഡില്‍ വച്ച് വാഹനം പെട്ടെന്ന് ലൈന്‍ മാറിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ കേണല്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ പറഞ്ഞു. അപകടത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലുണ്ടായ അപകടത്തില്‍ മോട്ടോർ സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരുക്കേറ്റു. സുരക്ഷിത അകലം പാലിക്കാതിരുന്നതാണ് കാരണം. ജെവിസിയിലെ ഖുമേഷ സ്ട്രീറ്റിലുണ്ടായ അപകടത്തില്‍ കാല്‍നടയാത്രാക്കാരന് പരുക്കേറ്റു. ഷെയ്ഖ് സായിദ് റോഡിലുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു. എമിറേറ്റ്സ് റോഡില്‍‍ ട്രക്കും പിക്ക് അപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു.

വാഹനമോടിക്കുന്നവർ നിയമങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ വാഹനമോടിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.