അബുദാബി: രാജ്യത്ത് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ലൈസന്‍സ് നിർബന്ധമാക്കുന്ന നിയമം ഡിസംബർ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ വീട്ടുജോലിക്ക് ആളുകളെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും.റിക്രൂട്ട്‌മെൻ്റ് ഓഫീസ് മുഖേനയോ സ്‌പോണ്‍സര്‍മാര്‍ വഴിയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും താമസക്കാർ വഹിക്കണം.ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉൾപ്പെട്ടതാണ് പുതിയ നിയമമെന്ന് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം അറിയിച്ചു
ലൈസന്‍സില്ലാതെ ഗാർഹിക തൊഴിലാളികളെ സ്ഥിരമായോ താല്‍ക്കാലികമായോ നിയമിക്കരുത്.
നിയമിക്കുന്ന തൊഴിലാളികളില്‍ നിന്ന് പണം സ്വീകരിക്കരുത്. 18 വയസിന് താഴെയുളളവരെ വീട്ടുജോലിയ്ക്കായി നിയമിക്കരുതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി പ്രവർത്തിച്ചാല്‍ ഏറ്റവും കുറഞ്ഞത് 50,000 ദിർഹമാണ് പിഴ. ഇത് പരമാവധി 2 ലക്ഷം വരെയാകാം.