ബംഗളുരു: മത്തിക്കര സെന്റ്. സെബാസ്റ്റ്യൻ ഫൊറോനാ ദേവാലയത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി നിർമിച്ചു നൽകിയ സെബാസ്റ്റ്യൻ വില്ല എന്ന ഭവന സമുചയം 21-11-2020ന് മാണ്ട്യ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത് ആശീർവാദ കർമം നടത്തി. ഇടവക വികാരി ഫാ. മാത്യു പനക്കകുഴി CMF ന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിമാരുടെ സംഘമാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 1200 ചതുരശ്ര അടി വിസ്തൃതിയിൽ ഒരു കോടി രൂപ മുതൽ മുടക്കുള്ള ഭവന സമുച്ചയത്തിൽ 7 കുടുംബങ്ങൾക്ക് സൗകര്യമായി താമസിക്കാൻ സാധിക്കും. ഇടവകാംഗവും പ്രഥമ ട്രസ്റ്റിയുമായിരുന്ന ശ്രി പി ജെ തോമസാണ് വീട് വയ്ക്കാനുള്ള 90 ലക്ഷം രൂപ വിലയുള്ള സ്ഥലം നൽകിയത്. ഭവന രഹിതരായവരെ സഹായിക്കാൻ ഇടവകയുടെ നേതൃത്വത്തിൽ ഇതിന് മുൻപും പരിശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.
2018ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട ഇടുക്കി രൂപതയിലെ അടിമാലിക്കടുത്ത് മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസിസ്സി ദേവാലയത്തിൽ 6 ഭവനം നിർമിച്ചു നൽകിയിരുന്നു. ഇതിനു നേതൃത്വം കൊടുത്തതും ക്ലരീഷ്യൻ സന്യാസ സഭാംഗമായ വികാരി. ഫാ. മാത്യു പനക്കകുഴിയാണ്. തങ്ങളുടെ പ്രവർത്തനങ്ങൾ പേരിനോ പ്രശസ്തിക്കോ അല്ലെന്നും സഭയുടെ സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് തങ്ങൾ ഭവന പദ്ധതികൾക്കായി പരിശ്രമിക്കുന്നതെന്നും ഫാ മാത്യു സീന്യൂസ് ലൈവ് പ്രതിനിധിയോട് പറഞ്ഞു.