ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ രണ്ട് ലഷ്‌കറെ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ലഷ്‌കറെ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ബുദ്ഗാം ജില്ലയിലാണ് സംഭവം. പൊലീസിന്റെയും കരസേനയുടെയും സംയുക്ത സംഘമാണ് ഭീകരരെ നേരിട്ടത്.

അര്‍ബാസ് മിര്‍, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് മരിച്ചതെന്നും ഇവര്‍ക്ക് നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.

തീവ്രവാദ ആക്രമണമുണ്ടാവുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുദ്ഗാമിലെ കോടതിക്കു സമീപം സംശയാസ്പദമായ വാഹനം സുരക്ഷാസേന തടയുകയായിരുന്നു. പിന്നാലെ ഭീകരര്‍ സുരക്ഷ സേനക്കുനേരെ വെടിയുതിര്‍ത്തു.

തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ കണ്ടുകെട്ടിയതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.