ദുബായ്: യുഎഇയില്‍ സ്വദേശി വല്‍ക്കരണത്തിന്‍റെ ഈ വർഷത്തെ ആദ്യ ഘട്ടം പൂർത്തീകരിക്കാനുളള സമയപരിധി ഒരാഴ്ചകൂടെ നീട്ടി. ജൂണ്‍ 30 സമയപരിധിയാണ് ജൂലൈ 7 വരെ നീട്ടിയത്. 50 ഓ അതിലധികമോ ജീവനക്കാരുളള കമ്പനികള്‍ വർഷത്തിന്‍റെ ആദ്യ ആറുമാസത്തിനുളളില്‍ ഒരു ശതമാനം സ്വദേശിവല്‍ക്കരണം പൂർത്തിയാക്കണമെന്നതാണ് നിർദ്ദേശം. 2026 വരെ ഓരോ വർഷവും 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണം. ആദ്യ ആറ് മാസത്തിനുളളില്‍ പകുതി ശതമാനവും അടുത്തആറുമാസത്തിനുളളില്‍ അടുത്ത പകുതിയും പൂർത്തിയാക്കണം.
ഈദ് അല്‍ അദ അവധി ദിനങ്ങള്‍ കണക്കിലെടുത്താണ് സമയ പരിധി നീട്ടി നല്‍കിയത്. ജ്യോതി ശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെയാണ് ഈദ് അവധി ലഭിക്കുക. നിയമനം നൽകാത്ത ഓരോ സ്വദേശിക്കും മാസത്തിൽ 7000 ദിർഹം വീതം 6 മാസത്തിന് 42,000 ദിർഹം പിഴയാണ് ഈടാക്കുക. നിയമ ലംഘകർക്കുള്ള പിഴ വർഷത്തിൽ 1000 ദിർഹം വീതം വർധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2023 ല്‍ 4 ശതമാനവും 2026 ല്‍ 6 ശതമാനവും അനുപാതം പൂർത്തിയാക്കണം.