പൈലറ്റ് വന്നില്ല; എയര്‍ ഇന്ത്യ വിമാനം ഒമ്പതര മണിക്കൂര്‍ വൈകി: വലഞ്ഞ് യാത്രക്കാര്‍

പൈലറ്റ് വന്നില്ല; എയര്‍ ഇന്ത്യ വിമാനം ഒമ്പതര മണിക്കൂര്‍ വൈകി: വലഞ്ഞ് യാത്രക്കാര്‍

ന്യൂഡല്‍ഹി: പൈലറ്റ് വന്നില്ലെന്ന വിചിത്ര ന്യായം പറഞ്ഞ് എയര്‍ ഇന്ത്യ യാത്രക്കാരെ വലച്ചത് ഒമ്പതര മണിക്കൂര്‍. ശനിയാഴ്ച രാത്രി 9.30 ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പുലര്‍ച്ചെ ആറുമണിയോടെ മാത്രം പുറപ്പെട്ടത്. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

കൈക്കുഞ്ഞുങ്ങളുമായി എത്തിയവര്‍ക്കുപോലും സൗകര്യങ്ങള്‍ അനുവദിക്കാന്‍ എയര്‍ ഇന്ത്യ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. വിമാനം വൈകുന്നതെന്തെന്ന് അന്വേഷിച്ചപ്പോഴാണ് പൈലറ്റില്ലെന്ന മറുപടി എയര്‍ ഇന്ത്യ നല്‍കിയതെന്ന് യാത്രക്കാരനായ പി.സി.വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.