ന്യൂഡൽഹി: ഹിൻഡൻബർഗ് കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ. അന്വേഷണത്തിൽ പുരോഗമനമുണ്ടെന്നും എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസം കൂടി വേണമെന്നുമാണ് സെബി സുപ്രീം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാർച്ച് 2നാണ് അദാനിഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെക്കുറിച്ച് രണ്ടു മാസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സെബിയെ ചുമതലപ്പെടുത്തിയത്.
എന്നാൽ സെബിയുടെ അന്വേഷണ റിപ്പോർട്ട് സമയ പരിധി ഏപ്രിൽ 29ന് അവസാനിക്കുന്നതിന് ക്രോസ്-ബോർഡർ അധികാരപരിധിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി, റെഗുലേറ്റർ ആറ് മാസം കൂടി ആവശ്യപ്പെട്ടു.
എന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സെബിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസത്തിന് പകരം മൂന്ന് മാസത്തെ സമയമാണ് നൽകിയിരുന്നത്. ഓഗസ്റ്റ് 29നാണ് അടുത്ത വാദം.