റിയാദ്: സൗദിയിലെ റിയാദില്‍ നടക്കുന്ന നാല്‍പത്തിയൊന്നാമത് ജിസിസി ഉച്ചകോടിയില്‍ യുഎഇയെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നയിക്കും. ഗള്‍ഫ് നാടുകളുടെ ഐക്യമെന്നുളളത് നാല്‍പത്തിയൊന്നാമത് ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്.
മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ സമഗ്ര പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തർ ഉപരോധം അവസാനിപ്പിക്കാന്‍ യുഎഇ, ബഹ്റിന്‍, ഈജിപ്ത് രാജ്യങ്ങള്‍ തയ്യാറാകുമോയെന്നുള്ളതാണ് ലോകരാഷ്ട്രങ്ങളും ഉറ്റുനോക്കുന്നത്.