നാടന്‍ തോട്ടണ്ടി സംഭരണത്തിനും തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പരമ്പരാഗത ചെലവുകള്‍ക്കും തുക അനുവദിച്ച് ധനവകുപ്പ്

നാടന്‍ തോട്ടണ്ടി സംഭരണത്തിനും തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  പരമ്പരാഗത ചെലവുകള്‍ക്കും തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: നാടന്‍ തോട്ടണ്ടി സംഭരണത്തിനും തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പരമ്പരാഗത ചെലുകള്‍ക്കുമായി തുക അനുവദിച്ച് ധനവകുപ്പ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സംഭരിച്ച നാടന്‍ തോട്ടണ്ടിയുടെ വിലയായി കര്‍ഷകര്‍ക്ക് നല്‍കാനായി 90.28 ലക്ഷം രൂപയാണ് അനുവദിച്ചത്.

സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍, കാപ്പെക്സ് എന്നിവവഴി സംഭരിച്ച തോട്ടണ്ടിയുടെ വില നല്‍കാനാണ് ധനവകുപ്പ് തുക അനുവദിച്ചത്. സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ വഴി 60 ലക്ഷം രുപയും, കാപ്പെക്സ് വഴി 30.28 ലക്ഷം രുപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

കൂടാതെ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 185.68 കോടി രൂപ കൂടി അനുവദിച്ചു. പരമ്പരാഗത ചെലുകള്‍ക്കായി (ജനറല്‍ പര്‍പ്പസ് ഫണ്ട്) തദേശ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കി വച്ച തുകയുടെ ഏഴാം ഗഡുവാണ് അനുവദിച്ചതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 131.73 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 8.9 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 6.3 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 22.6 കോടി, കോര്‍പറേഷനുകള്‍ക്ക് 16.15 കോടി എന്നിങ്ങനെ തുക ലഭിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.