അഫ്ഗാനില്‍ തകര്‍ന്ന് വീണത് മൊറോക്കന്‍ എയര്‍ ആംബുലന്‍സ്; ഇന്ത്യയില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നു: വ്യോമയാന മന്ത്രാലയത്തിന്റെ സ്ഥിരീകരണം

അഫ്ഗാനില്‍ തകര്‍ന്ന് വീണത് മൊറോക്കന്‍ എയര്‍ ആംബുലന്‍സ്; ഇന്ത്യയില്‍ നിന്ന് ഇന്ധനം നിറച്ചിരുന്നു: വ്യോമയാന മന്ത്രാലയത്തിന്റെ സ്ഥിരീകരണം

ന്യൂഡല്‍ഹി: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പര്‍വത മേഖലയില്‍ തകര്‍ന്നു വീണത് തായ്‌ലന്‍ഡില്‍ നിന്ന് മോസ്‌കോയിലേക്ക് പോയ എയര്‍ ആംബുലന്‍സ് ആണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സ്ഥിരീകരണം.

ഇന്ധനം നിറയ്ക്കുന്നതിനായി വിമാനം ബിഹാറിലെ ഗയ വിമാനത്താവളത്തില്‍ എത്തിയിരുന്നെന്നും മന്ത്രാലയം അറിയിച്ചു. മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഡി.എഫ് 10 ചെറു വിമാനമാണ് തകര്‍ന്ന് വീണത്.

ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്‍-മുഞ്ജന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപം തോപ്ഖാന മലനിരകളില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. തകര്‍ന്ന് വീണത് ഇന്ത്യന്‍ വിമാനമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം നേരത്തേ തള്ളിയിരുന്നു.

മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ചെറു വിമാനം ദിശതെറ്റി സഞ്ചരിച്ചതാകാം അപകടകാരണമെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണമോ ആളപായമോ ഇതുവരെ വ്യക്തമായിട്ടില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.