കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും

 കടമെടുപ്പ് പരിധി; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കൂട്ടണമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം വീണ്ടും കേള്‍ക്കും. കേരളത്തിന് നല്‍കിയ കടമെടുപ്പ് പരിധിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയും ഇന്ന് കേരളം നല്‍കും.

കപില്‍ സിബലാണ് സംസ്ഥാനത്തിനായി ഹാജരാകുന്ന അഭിഭാഷകന്‍. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോടതി എന്ത് ഇടപെടല്‍ നടത്തുമെന്നത് നിര്‍ണായകമാണ്. ചര്‍ച്ചകള്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ അടിയന്തര വാദം കേട്ട് ഇടക്കാല വിധി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
അടുത്ത സാമ്പത്തിക വര്‍ഷത്തെ 5000 കോടി ഈ വര്‍ഷം നല്‍കാമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടു വച്ചാല്‍ സ്വീകരിക്കാനിടയില്ലെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.