കിലോയ്ക്ക് 700 രൂപ: ഇറച്ചിയ്ക്കായി രാജസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെ മലപ്പുറത്ത് എത്തിച്ചു; പൊലീസ് അന്വേഷണം

കിലോയ്ക്ക് 700 രൂപ: ഇറച്ചിയ്ക്കായി രാജസ്ഥാനില്‍ നിന്നും ഒട്ടകങ്ങളെ മലപ്പുറത്ത് എത്തിച്ചു; പൊലീസ് അന്വേഷണം

മഞ്ചേരി: ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ നീക്കം. മലപ്പുറത്തെ കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.

മലപ്പുറം ചീക്കോട് ഒരു കിലോക്ക് 600 രൂപയും കാവനൂരില്‍ കിലോക്ക് 700 രൂപയുമാണ് ഒട്ടകത്തിന്റെ ഇറച്ചിക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. പരസ്യത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.