കൈക്കൂലി പങ്കിടുന്നതിനിടെ വിജിലന്‍സ് പൊക്കി; രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി പങ്കിടുന്നതിനിടെ വിജിലന്‍സ് പൊക്കി; രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ഡ്യൂട്ടി സമയത്ത് ബാറില്‍ ഒത്തുകൂടി മദ്യപിക്കുകയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡിഐജി എം.സി സാബു, സബ് രജിസ്ട്രാര്‍മാരായ സി.ആര്‍ രജീഷ്, രാജേഷ് കെ.ജി, അക്ബര്‍ പി.എം, രാജേഷ് കെ., ജയപ്രകാശ് എം.ആര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. തൃശൂരിലെ പ്രതിമാസ യോഗത്തിന് ശേഷം തൃശൂര്‍ അശോക ഹോട്ടലിലേക്ക് ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു. ഇവര്‍ ബാര്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്ക് വരുന്ന സമയത്തായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആറ് പേരെയും കസ്റ്റഡിയിലെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.