വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണ ശേഷം ഏപ്രിൽ ഇരുപത്തിയൊന്നിന് മുദ്ര വച്ച് അടച്ച അപ്പസ്തോലിക കൊട്ടാരത്തിലെ പാപ്പായുടെ മുറി വീണ്ടും തുറന്നു. വത്തിക്കാൻ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് മുറി വീണ്ടും തുറന്നത്. ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ പ്രാർത്ഥനയിൽ സംബന്ധിച്ചത്.
മുദ്രകൾ നീക്കംചെയ്ത് മുറി തുറക്കുന്ന അവസരത്തിൽ സഭയുടെ കാമർലെംഗോ കർദിനാൾ കെവിൻ ജോസഫ് ഫാരെൽ, സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ഘല്ലഘർ, സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ പൊതുകാര്യങ്ങളുടെ പകരക്കാരനായ മോൺസിഞ്ഞോർ എഡ്ഗർ പെഞ്ഞ പാറ, പൊന്തിഫിക്കൽ ഭവനത്തിന്റെ റീജന്റ് മോൺസിഞ്ഞോർ ലെയോനാർദോ സപിയൻസ എന്നിവരും സന്നിഹിതരായിരുന്നു.
മാർപാപ്പാമാർ മരിക്കുമ്പോൾ അവരുടെ മുറി മുദ്രകൾ വച്ചു പൂട്ടുന്നത് ഒരു കീഴ്വഴക്കമാണ്. തുടർന്ന് പുതിയ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ആ മുറികൾ മുദ്രകൾ നീക്കം ചെയ്ത് വീണ്ടും തുറക്കുന്നത്.