ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്‍മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തം: മാര്‍ റാഫേല്‍ തട്ടില്‍

ജീവിത ശോഷണത്തിന്റെ കാലഘട്ടത്തില്‍ അല്‍മായര്‍ക്കായുള്ള സിനഡല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സീറോമലബാര്‍ സഭയുടെ കുടുംബങ്ങള്‍ക്കും അല്‍മയര്‍ക്കും ജീവനും വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍ സമ്മേളിച്ചു. കത്തോലിക്ക കോണ്‍ഗ്രസ്, ഫാമിലി അപ്പോസ്‌തോലേറ്റ്, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രൊലൈഫ്, അല്‍മായ ഫോറങ്ങള്‍ എന്നി സബ് കമ്മീഷനുകളെ ഏകോപിപ്പിക്കുന്ന സിനഡല്‍ കമ്മീഷന്റെ മീറ്റിങ് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘടനം ചെയ്തുതു.

ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മടത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. എപ്പിസ്‌കോപ്പല്‍ അംഗങ്ങളായ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ സ്വാഗതം ആശംസിച്ചു.

ലോകത്തില്‍ അക്കാഡമിക് ബാധ്യതകള്‍ വര്‍ധിക്കുകയും അതേസമയം ജീവിത പഠനവും മൂല്യത ജീവിത പരിശീലനവും നഷ്ടപ്പെട്ട് പോകുന്ന ഒരു കാലഘട്ടത്തില്‍ സഭയ്ക്കും സമൂഹത്തിനും നേതൃത്വവും ദിശാബോധവും നല്‍കേണ്ടത് അല്‍മായ കമ്മീഷന്‍ ആണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.
വിവിധ സബ് കമ്മീഷനുകള്‍ ഏകോപനത്തിലും കൂട്ടായ്മയിലും പ്രവര്‍ത്തിക്കുവാനുള്ള ആഹ്വാനവും നിര്‍ദേശങ്ങളും പിതാക്കന്മാര്‍ കമ്മീഷന് നല്‍കി. കൂടാതെ ഓരോ സബ് കമ്മീഷനും വരും വര്‍ഷത്തില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശി ക്കുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

മനുഷ്യ മഹത്വത്തിനും ജീവന്റെയും കുടുംബ സംവിധാനത്തിന്റെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമായ സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണവും ക്രിയാത്മകമായ ഇടപെടലുകളും നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഫാ. ഫിലിപ്പ് കാവിയില്‍ കൃതജ്ഞത അര്‍പ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.