വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ പൊതുസദസിൽ പങ്കെടുത്ത് റോമിലെ റെബിബിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന രണ്ട് തടവുകാർ.
“സദസിൽ പങ്കെടുക്കാൻ വത്തിക്കാനിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. അതിനെ തുടർന്ന് രണ്ടു തടവുകാർ മജിസ്‌ട്രേറ്റിനോട് പ്രത്യേക അനുമതി ചോദിക്കുകയും അദേഹം അനുമതി നൽകുകയും ചെയ്തു” – ജയിൽ ചാപ്ലെയിൻ ഫാ. മാർക്കോ ഫിബ്ബി പറഞ്ഞു.
“മാർപാപ്പയുടെ മൂന്നാമത്തെ പൊതുസദസായിരുന്നതിനാൽ ഞങ്ങളെല്ലാവരും വളരെയധികം വികാരാധീനരായി. അദേഹത്തെ ആദ്യമായി നേരിട്ടുകാണാൻ ഭാഗ്യം ലഭിച്ചു” – ഫിബ്ബി അഭിപ്രായപ്പെട്ടു.
“റെബിബിയയിലെ തടവുകാർ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ചിലപ്പോൾ അത് മാരകമായതായിരിക്കാം. പക്ഷേ അവർക്ക് ജീവിതം വീണ്ടും ആരംഭിക്കാൻ അവകാശമുണ്ട്. ഇത്തരം അവസരങ്ങൾ അവരെ ചിന്തിപ്പിക്കുകയും നല്ല ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും – ഫിബ്ബി പറഞ്ഞു.