ഭരണാധികാരികള്‍ വര്‍ഗീയത പ്രത്സാഹിപ്പിക്കരുത്; വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണം: കത്തോലിക്ക കോണ്‍ഗ്രസ്

ഭരണാധികാരികള്‍ വര്‍ഗീയത പ്രത്സാഹിപ്പിക്കരുത്; വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണം:  കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ യൂണിഫോം വിഷയത്തില്‍ മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികളുടെ താളത്തിന് തുള്ളുവാന്‍ സര്‍ക്കാര്‍ ഇറങ്ങരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.

ഈ വിഷയത്തില്‍ വിവേകമില്ലാതെ പെരുമാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തിരുത്തണം. സ്‌കൂള്‍ യൂണിഫോം സംബന്ധിച്ച സമാനമായ കേസില്‍ കേരള ഹൈക്കോടതിയുടെ വിധി ഉണ്ടെന്നിരിക്കെ, പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന വിദ്യഭ്യാസ മന്ത്രി ജുഡീഷ്യറിക്ക് എന്ത് വിലയാണ് കല്‍പ്പിക്കുന്നത്.

വിദ്യാഭ്യാസ വകുപ്പ് കോടതി ഉത്തരവുകള്‍ വളച്ചൊടിക്കുന്ന അവസ്ഥയാണ് കേരളത്തില്‍. എല്ലാ കുട്ടികളെയും ഒരു പോലെ കാണുന്നു എന്ന സമത്വ സന്ദേശമാണ് ഒരു പോലെയുള്ള സ്‌കൂള്‍ യൂണിഫോം നല്‍കുക. ഇത് തകര്‍ത്ത് വിഭാഗിയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തീവ്ര വര്‍ഗീയ വാദികള്‍ രാജ്യത്തിന്റെ നിയമ വാഴ്ച അംഗീകരിക്കണം.

ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിന് പകരം അതിന് കൂട്ടു നിന്നാല്‍ കേരളം ഭ്രാന്താലയം ആയി മാറുമെന്ന് തിരച്ചറിഞ്ഞ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സെന്റ് റീത്താസ് സ്‌കൂളിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും കത്തോലിക്ക കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.