യേശു അവളോട് പറഞ്ഞു... ' എനിക്ക് നിന്നെ വേണം'; അവള്‍ പ്രതികരിച്ചു... 'എനിക്ക് നിന്നേയും വേണം': ഐ.എസില്‍ ചേരാനിരുന്ന മുസ്ലീം യുവതി ഇന്ന് ബൈബിള്‍ പ്രഘോഷക

യേശു അവളോട് പറഞ്ഞു... ' എനിക്ക് നിന്നെ വേണം'; അവള്‍ പ്രതികരിച്ചു... 'എനിക്ക് നിന്നേയും വേണം': ഐ.എസില്‍ ചേരാനിരുന്ന മുസ്ലീം യുവതി ഇന്ന് ബൈബിള്‍ പ്രഘോഷക

സ്റ്റോക്ക്‌ഹോം: റിഥ ചൈമ... മുസ്ലീങ്ങള്‍ അല്ലാത്തവരോട് കടുത്ത വിദ്വേഷം വെച്ചു പുലര്‍ത്തുകയും അവരെ കൊല്ലാന്‍ ആഗ്രഹിക്കുകയും ചെയ്ത യുവതി... ഇസ്ലാമിക് സ്റ്റേറ്റ്‌സ് (ഐ.എസ്) എന്ന തീവ്രവാദ സംഘടനയുടെ അതിക്രൂരമായ പ്രവര്‍ത്തികള്‍ കണ്ട് സ്വയം ആനന്ദം കൊണ്ടവള്‍... അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവള്‍.

പക്ഷേ, വിശുദ്ധ ബൈബിള്‍ മുസ്ലീമായ അവളുടെ ജീവിതമാകെ മാറ്റിമറിച്ചു. 'നിന്നെ എനിക്ക് വേണ'മെന്ന് യേശു അവളോട് പറഞ്ഞു. ഇന്നിപ്പോള്‍ അവള്‍ തിരിച്ചു പറയുന്നു... ''എനിക്ക് നിന്നെയും വേണം, നിന്നെ മാത്രം മതി'.... നീയാണ് ഏക രക്ഷകന്‍'.

ലാസ്റ്റ് റിഫര്‍മേഷന്‍ എന്ന പ്രേഷിത സംഘടന പുറത്തിറക്കിയ 'ഇന്‍ ഹിസ് ഫൂട്ട്‌സ്റ്റെപ്‌സ്' എന്ന ഡോക്യുമെന്ററി വഴിയാണ് റിഥ ചൈമ എന്ന മുസ്ലീം യുവതി യേശുവിനെ കണ്ടെത്തിയ അനുഭവ സാക്ഷ്യം പുറം ലോകം അറിഞ്ഞത്.

പുകവലിക്കും മയക്കുമരുന്നിനും അടിമയായ റിഥ നേരത്തെ ഐ.എസില്‍ ആകൃഷ്ടയാകുകയും ജിഹാദികള്‍ക്കൊപ്പം ചേരുവാന്‍ സിറിയയിലേക്ക് പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു. റിഥയുടെ സ്വഭാവ വൈകല്യത്തില്‍ വേദന തോന്നിയ അവളുടെ അമ്മ അവള്‍ക്ക് കുറെയധികം പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കി.

അക്കൂട്ടത്തില്‍ വിശുദ്ധ ബൈബിളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ പറയുന്നത് തെറ്റാണെന്ന് വാദിക്കാന്‍ വേണ്ടി മാത്രമാണ് അവള്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയത്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം തന്റെ ജീവിതം മാറ്റിമറിക്കുകയായിരിന്നുവെന്ന് റിഥ സാക്ഷ്യപ്പെടുത്തുന്നു.

ബൈബിള്‍ വായനയ്ക്കിടെ 'നിന്റെ ശത്രുക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക, അവരെ സ്‌നേഹിക്കുക' എന്ന ബൈബിള്‍ വാക്യങ്ങളില്‍ അവളുടെ മനസുടക്കി. പതുക്കെ പതുക്കെ യേശു തന്റെയുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയെന്ന് റിഥ പറയുന്നു. ദൈവാത്മാവിന്റെ ശക്തമായ പ്രവര്‍ത്തനം റിഥയില്‍ ഉണ്ടായപ്പോള്‍ അവളുടെ മനോഭാവവും ജീവിത രീതിയും ആക്രമണ സ്വഭാവവും മാറിമറിഞ്ഞു.

തുടര്‍ന്ന് യേശുവിനെ പിന്തുടരുവാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം അവള്‍ വീട്ടുകാരെ അറിയിച്ചു. പക്ഷേ, കടുത്ത എതിര്‍പ്പായിരുന്നു മറുപടി. തുടര്‍ന്ന് വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലാതെ തന്റെ മുറിയില്‍ ഒറ്റയ്ക്ക് കഴിഞ്ഞു. ബൈബിളായിരുന്നു ഏക ആശ്വാസം.

പിന്നീടവള്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ തീരുമാനിച്ചു. താന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചപ്പോള്‍ ഉണ്ടായ അസാധാരണമായ സംഭവത്തെക്കുറിച്ച് 'മാമോദീസായിലൂടെ ക്രിസ്തുവിനോട് ചേരുന്ന സമയത്ത് ശരീരം വിറയ്ക്കുകയും അലറുകയും ചെയ്തിരിന്നു' എന്നാണ് റിഥയുടെ വെളിപ്പെടുത്തല്‍.

തന്നെ ബാധിച്ച പൈശാചിക അടിമത്തത്തിന്റെ അവസാനത്തെ പ്രവര്‍ത്തനമാണ് അപ്പോള്‍ നടന്നതെന്നും മാമോദീസാക്ക് ശേഷം തന്റെ ഉള്ളില്‍ നിന്നും ഒരു വലിയ ഭാരം ഒഴിഞ്ഞുപോയ അനുഭവമാണ് ഉണ്ടായതെന്നും റിഥ സാക്ഷ്യപ്പെടുത്തുന്നു.

അമുസ്ലിംങ്ങളെ കൊന്നൊടുക്കുവാന്‍ ഐ.എസില്‍ അംഗമാകാന്‍ തീരുമാനിച്ച റിഥ ചൈമാ ഇന്ന് തനിക്ക് ഉണ്ടായ ദൈവാനുഭവത്തെ പറ്റിയും യേശു ഏക രക്ഷകന്‍ എന്ന സത്യത്തെ പറ്റിയും ലോകത്തോട് പ്രഘോഷിക്കുകയാണ്. പീറ്റര്‍ അല്‍മാന്‍ എന്ന സുവിശേഷകനൊപ്പമാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതകരമായ പരിവര്‍ത്തനത്തെ പറ്റി റിഥ പ്രഘോഷണം നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.