ഷിംല: മുൻ നാഗാലാൻഡ് ഗവർണറും സിബിഐ മേധാവിയും ഹിമാചൽ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാർ (69) ആത്മഹത്യ ചെയ്ത നിലയിൽ. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിൽ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസും ഐജിഎംസിയിലെ ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.
മരണം സ്ഥിരീകരിച്ച ഷിംല എസ്പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാർക്കൊരു മാതൃകയായിരുന്നുവെന്നും എസ്പി പറഞ്ഞു.