പാര്‍ട്ടിയിലെ ഉന്നതനെ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല; കോടിയേരിയുടെ മരണ ശേഷമുള്ള അനുഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

പാര്‍ട്ടിയിലെ ഉന്നതനെ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല; കോടിയേരിയുടെ മരണ  ശേഷമുള്ള അനുഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി അന്തരിച്ച മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിനോദിനി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോടിയേരിയുടെ മരണശേഷം ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തില്‍ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നും വിനോദിനി വ്യക്തമാക്കി.

നേതാക്കള്‍ കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല. കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ലെന്നും അഭിമുഖത്തില്‍ വിനോദിനി കുറ്റപ്പെടുത്തി.

'കോടിയേരി ബാലകൃഷ്ണന്റെ മരണവും സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. നീ ഓക്കേയാണോ, ഞങ്ങളൊക്കെയൊപ്പമുണ്ട് എന്ന് പോലും ആരും പറഞ്ഞിട്ടില്ല. വിളിച്ചാല്‍ പിണറായി വിജയന്‍ ഫോണ്‍ എടുക്കുയും തിരിച്ചു വിളിക്കുകയും ചെയ്യും. താന്‍ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെക്കുറിച്ചാണ്' - വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.