മെയ് മാസത്തില്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകളോട് യു.ജി.സി നിര്‍ദേശം

മെയ് മാസത്തില്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകളോട് യു.ജി.സി നിര്‍ദേശം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മെയ് മാസത്തില്‍ ഓഫ് ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സി നിര്‍ദേശം നല്‍കി. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകള്‍ ഓണ്‍ ലൈന്‍ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യു.ജി.സി. വ്യക്തമാക്കി.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യമെന്നും സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും അയച്ച കത്തില്‍ യു.ജി.സി. പറയുന്നു. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, യു.ജി.സി. എിവരുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താവൂ എന്നും യു.ജി.സി. നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ, കേന്ദ്ര സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ടി, എന്‍.ഐ.ടി, ഐ.ഐ.ഐ.ടി, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മെയ് മാസത്തില്‍ ഓഫ്ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയം ജൂണ്‍ മാസം ആദ്യവാരം പുനപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ യു.ജി.സി നിര്‍ദേശം സംസ്ഥാന-സ്വകാര്യ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ യു.ജി.സിയുടെ കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.