സംഘര്‍ഷ സാധ്യത കുറഞ്ഞു; പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

 സംഘര്‍ഷ സാധ്യത കുറഞ്ഞു; പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

പാലക്കാട്: ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഏപ്രില്‍ 16നാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 20 വരെയായിരുന്നു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും പിന്നീട് 28 വരെ നീട്ടുകയായിരുന്നു.

കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടായിരുന്നു നിരോധനാജ്ഞ. എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തി 24 മണിക്കൂര്‍ തികയും മുന്‍പാണ് ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസനും കൊല്ലപ്പെട്ടത്.

പാലക്കാട് നഗരത്തിലെ മേലാമുറിയില്‍ കടയില്‍ കയറിയാണ് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഇരുവരുടെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധിപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നതോടെയാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.