മാസപ്പടി വിവാദം: മുഖ്യമന്ത്രിയെയും മകളെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

മാസപ്പടി വിവാദം: മുഖ്യമന്ത്രിയെയും മകളെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയെയും മകളെയും എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ശനിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും.

കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും 1.72 കോടി രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയില്‍ പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. സംസ്ഥാന വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി പറ്റിയത് അധികാര ദുര്‍വിനിയോഗമാണെന്നും അഴിമിതിയുടെ പരിധിയില്‍ വരുമെന്നും ഹര്‍ജിയിലുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് ആദ്യ എതിര്‍ കക്ഷികള്‍. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുളള രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.