ഗുവാഹത്തി: ജെ ഇ ഇ പരീക്ഷാ തട്ടിപ്പിൽ ആസാംകാരനായ ഒന്നാം റാങ്കുകാരൻ പിടിയിൽ. വിദ്യാർത്ഥിയും പിതാവും മറ്റ് മൂന്ന് പേരും സംഭവത്തിൽ പിടിയിലായി. ഐഐടി ഉൾപ്പെടെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥി പിതാവ് ഡോക്ടർ ജ്യോതിർമയി ദാസ് ,പരീക്ഷാകേന്ദ്രം ഉദ്യോഗസ്ഥൻർ എന്നിവരാണ് അറസ്റ്റിലായത്.
ഗുവാഹത്തിയിൽ സെപ്റ്റംബർ അഞ്ചിന് നടന്ന പരീക്ഷയിൽ വിദ്യാർത്ഥി ഹാജരായിരുന്നില്ല എന്ന് കാട്ടി മിത്രദേവ ശർമ എന്നയാളാണ് കഴിഞ്ഞ 23 പോലീസിൽ പരാതിപ്പെട്ടത് . പരീക്ഷാകേന്ദ്രത്തിൽ എത്തിയ വിദ്യാർത്ഥി ബയോമെട്രിക് നടപടികൾ പൂർത്തിയാക്കി അതിനുശേഷം പുറത്തുപോയി എന്നും പിന്നീട് മറ്റൊരാളാണ് പരീക്ഷയെഴുതിയത് എന്നും പരാതിയിലുണ്ട്.