വഞ്ചിപ്പാലമുണ്ടാക്കി കൊച്ചിയിൽ താന്തോന്നിത്തുരുത്തുകാരുടെ പ്രതിഷേധം

വഞ്ചിപ്പാലമുണ്ടാക്കി കൊച്ചിയിൽ താന്തോന്നിത്തുരുത്തുകാരുടെ പ്രതിഷേധം

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പടുത്തതോടെ മറുകരകടക്കാനുള്ള പാലത്തിനായി പ്രക്ഷോഭം ശക്തമാക്കി കൊച്ചി താന്തോന്നി തുരുത്തുകാർ. പ്രതിഷേധത്തിന്റെ ആദ്യപടിയായി തുരുത്തുനിവാസികൾ കായലിൽ വഞ്ചിപ്പാലസമരം നടത്തി. തുരുത്തിനെ മറുകരയുമായി ബന്ധിപ്പിയ്ക്കുന്ന പാലമെന്ന നാട്ടുകാരുടെ ആവശ്യത്തിൻ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താന്തോന്നിത്തുരുത്തിൽ 83 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തേത്തുടർന്ന് ജീവിതം ദുസഹമായതോടെ പലരും തുരുത്തുവിട്ടു. നിലവിൽ 61 കുടുംബങ്ങളിലായി മുന്നൂറോളം താമസക്കാരാണുള്ളത്.

കടത്തു വള്ളങ്ങളും ജലാഗതാഗത വകുപ്പിന്റെ ബോട്ടും മാത്രം ആണ് തുരുത്തിൽ എത്താൻ ഉള്ള ഏക മാർഗം. ഹൈകോടതി ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരം ഉള്ള ഈ ദ്വീപ്നിവാസികളുടെ യാത്ര പ്രശ്നങ്ങൾക്ക് ഇതുവരെ പരിഹാരം ആയിട്ടില്ല. തീപന്തങ്ങൾ കത്തിച്ചും വള്ളങ്ങൾ കൂട്ടിയോജിപ്പിച്ചും   ആണ് പ്രതിഷേധം നടത്തിയത്. കുട്ടികൾക്ക് സ്കൂളിൽ പോകാനും ആശുപത്രിയിൽ പോകാനും എല്ലാം ഇവർ വല്ലപ്പോഴും വരുന്ന ബോട്ട് സർവീസിനെ ആണ് ആശ്രയിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.