തിരുവനന്തപുരം: കടലിൽ മാലിന്യവും രാസമാലിന്യങ്ങളും തള്ളുന്ന വ്യക്തികൾക്കും വ്യവസായങ്ങൾക്കും കനത്ത പിഴ ചുമത്തണമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ. വ്യവസായശാലകൾ പുഴകളിലേക്കും കടലിലേക്കും മാലിന്യം ഒഴുക്കുന്നില്ലന്ന് ഉറപ്പാക്കണം. മീൻപിടിത്ത ബോട്ടുകൾക്ക് മലിനീകരണനിയന്ത്രണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും വിഎസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ആറാമത് റിപ്പോർട്ടിൽ പറയുന്നു.