ഫുജൈറ: എണ്ണചോർച്ചയെ തുടർന്ന് അടച്ചിട്ട ഫൂജൈറയിലെയും കല്‍ബയിലെയും ഷാർജയിലെയും ബീച്ചുകള്‍ തുറന്നു. എണ്ണചോർന്ന ബീച്ചുകള്‍ അധികാരികള്‍ നേരത്തെ വൃത്തിയാക്കിയിരുന്നു.
മത്സ്യത്തൊഴിലാളികളാണ് എണ്ണചോർച്ചെയെ കുറിച്ച് വിവരം നല്‍കിയതെന്ന് ഫുജൈറ പരിസ്ഥിതി അധികൃതർ പറഞ്ഞു. സന്ദർശകർ കടലില്‍ നീന്തുന്നത് ഉള്‍പ്പടെയുളള വിനോദങ്ങളില്‍ ഏർപ്പെടുന്നത് തടയാനുളള മുന്‍കരുതലുകളും അധികൃതർ എടുത്തിരുന്നു.
ടാങ്കറുകളില്‍ നിന്നാണ് എണ്ണ ചോർച്ചയുണ്ടായതെന്നാണ് വിലയിരുത്തല്‍. ക്രൂഡ് ഓയില്‍, ഗാസോലിന്‍, ഡീസല്‍ തുടങ്ങിയ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
പരിസ്ഥിതിയെ ദോഷകമായി ബാധിക്കുന്ന ഇത്തരത്തിലുളള എണ്ണ ചോർച്ചകള്‍ ഉണ്ടാകാതിരിക്കാനുളള നടപടികള്‍ കപ്പല്‍ അധികൃതർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.