സൗദി: ഉംറ തീർത്ഥാടകർക്ക് ജൂണ്‍ 23 വ്യാഴാഴ്ച വരെ മാത്രമെ അനുമതി അനുവദിക്കുകയുളളൂവെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ നിയന്ത്രണം. 26 ദിവസത്തേക്കാണ് ഉംറ പെർമിറ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ തീർത്ഥാടകർക്ക് മക്കയിലേക്ക് പ്രവേശനമുണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജിന്‍റെ ഇത്തവണത്തെ സീസണ്‍ അവസാനിക്കുന്നതോടെ ദുല്‍ ഹജ്ജ് 20 മുതല്‍ (ജൂലൈ 19 ) വീണ്ടും ഉംറ അനുമതി നല്‍കിത്തുടങ്ങുമെന്നും മന്ത്രാലയം തീർത്ഥാടകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അധികൃതർ അറിയിച്ചു.