അബുദബി: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,05,300 പേർക്കെതിരെ നടപടിയെടുത്തുവെന്ന് അബുദബി പോലീസ്. ഈ വർഷം ആദ്യ ആറുമാസത്തിനിടെയാണ് ഇത്രയും പേർക്കെതിരെ പിഴ ചുമത്തിയത്. ഡ്രൈവിംഗിനിടെ ഫോണ്‍ കൈയ്യില്‍ പിടിച്ച് സംസാരിക്കുക, മെസേജ് അയക്കുക, ഫോട്ടോ-വീഡിയോ എടുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയിട്ടുളളത്.
800 ദിർഹമാണ് ഡ്രൈവിംഗിനിടെയുളള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുളള പിഴ. ഓരോ നിയമലംഘനങ്ങളും കൃത്യമായി രേഖപ്പെടുത്തിയാണ് പിഴ ചുമത്തിയിട്ടുളളതെന്ന് അബുദബി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍റ് പട്രോള്‍ ഡയറക്ടർ മേജർ മുഹമ്മദ് ദാഹി അല്‍ ഹുമിരി പറഞ്ഞു. പിഴ കൂടാതെ ലൈസന്‍സില്‍ നാല് ബ്ലാക്ക് മാർക്കും രേഖപ്പെടുത്തും.