കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ രാജ്യത്ത് തുടരുന്ന പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റിലായി. ജലീബ് അല്‍ ശുയൂബ്, മഹ്ബുല മേഖലകളിലാണ് കഴിഞ്ഞ വാരം പരിശോധനകള്‍ നടന്നത്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുളള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നല‍്‍കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മഹ്ബുലയില്‍ നിന്ന് 328 പേരും ജലീബ് അല്‍ ശുയൂഖില്‍ നിന്ന് 66 പേരും പോലീസ് പിടിയിലായി.
ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നിലവില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുകയും ചെയ്യുന്ന ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്‍റെ നിര്‍ദേശ പ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പരിശോധനകള്‍ നടന്നുവരികയാണ്.
നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും കണ്ടെത്താനും വിവിധ കേസുകളില്‍ പിടിയിലായവരെ അന്വേഷിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ് പരിശോധനകളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.