ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ എത്തുന്നവർ കോവിഡ് വാക്സിന്‍ എടുത്തിരിക്കണമെന്ന നിബന്ധനയില്ലെന്ന് അധികൃതർ.
എന്നാല്‍ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചായിരിക്കും പ്രവേശനം. ആറ് വയസും അതില്‍ കൂടുതലുമുളള എല്ലാ സന്ദർശകരും ഖത്തറിലേക്ക് എത്തുന്നതിന് 48 മണിക്കൂറിനുളളില്‍ കോവിഡ് പരിശോധന നടത്തിയിരിക്കണം.
അതല്ലെങ്കില്‍ 24 മണിക്കൂറിനുളളില്‍ റാപിഡ് പരിശോധന നടത്തിയിരിക്കണം.
കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഖത്തറിന്‍റെ ഇഹ്തെറാസ് ആപ്പ് സജീവമാക്കിയിരിക്കണം.
അടച്ചിട്ട സ്ഥലങ്ങില്‍ പ്രവേശിക്കുന്നതിന് എഹ്തെറാസിന് കോവിഡ് രോഗമില്ലെന്ന് സ്ഥിരീകരിക്കുന്ന പച്ച നിറമായിരിക്കണം.
നവംബർ 20 മുതല്‍ ഡിസംബർ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്. 1.2 ദശലക്ഷം പേർ ലോകകപ്പ് കാണാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളില്‍ എത്തിച്ചേരാന്‍ പൊതുഗതാഗതം ഉപയഗിക്കുന്നവർക്ക് മാസ്കും നിർബന്ധമാണ്.