ദുബായ്: രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിനായുളള നിയമങ്ങള്‍ ലംഘിച്ചാല്‍ ജയില്‍ ശിക്ഷയും 20,000 ദിർഹംവരെ പിഴ കിട്ടുമെന്ന് അധികൃതർ. കുട്ടികളുടെ അവകാശങ്ങള്‍ ഓർമ്മിപ്പിച്ചുകൊണ്ടുളള വീഡിയോയും റാസല്‍ഖൈമ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തി.
കുട്ടികളെ യാചകവൃത്തിക്ക് ഉപയോഗപ്പെടുത്തുന്നതും , ബാലവേലയും കുറ്റകരമാണ്. അതുകൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമുണ്ടാക്കരുത്. മാനസികമായോ ശാരീരികമായോ ഉപദ്രവിക്കരുതെന്നും നിയമം അനുശാസിക്കുന്നു.