യുഎഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാനഘട്ട പരീക്ഷണം പൂർത്തിയായി

യുഎഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാനഘട്ട പരീക്ഷണം പൂർത്തിയായി

ദുബായ്: യുഎഇയുടെ ചാന്ദ്രദൗത്യം റാഷിദ് റോവറിന്‍റെ അവസാനഘട്ട പരീക്ഷണങ്ങള്‍ പൂർത്തിയായി.ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
റാഷിദ് റോവർ, ചന്ദ്രോപരിതലത്തിലേക്കുളള ആദ്യ അറബ് ദൗത്യം ഒരു പടി കൂടി കടന്ന് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കിയിയെന്നാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.


മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ എഞ്ചിനീയർമാരെയും വിദഗ്ധരേയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇയുടെ ആദ്യചാന്ദ്രദൗത്യമായ റാഷിദ് റോവർ നവംബറില്‍ വിക്ഷേപിക്കാനാണ് തയ്യാറെടുക്കുന്നത്. .ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നായിരിക്കും വിക്ഷേപണം.ഇതിനായി റാഷിദ് റോവറിനെ ലോഞ്ച് സൈറ്റിലേക്ക് കൊണ്ടുപോകും. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറില്‍ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് കുതിക്കുക. ചാന്ദ്രമധ്യരേഖയ്ക്ക് സമീപമായിരിക്കും റോവർ ഇറങ്ങുക. മുന്‍പ് പഠനവിധേയമായിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റാഷിദ് റോവർ പകർത്തുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.