യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം റാഷിദ് റോവർ വിക്ഷേപണം ഞായറാഴ്ച

യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം റാഷിദ് റോവർ വിക്ഷേപണം ഞായറാഴ്ച

ദുബായ്:യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്‍റെ വിക്ഷേപണം ഞായറാഴ്ച നടക്കും. കാലാവസ്ഥയടക്കമുളള സാങ്കേതിക കാരണങ്ങളാല്‍ പല തവണ റോവറിന്‍റെ വിക്ഷേപണം മാറ്റിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് അറിയിച്ചിരുന്ന വിക്ഷേപണമാണ് ഞായറാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ യുഎഇ സമയം 11.38 നാണ് നിലവില്‍ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് റാഷിദ് റോവർ വിക്ഷേപിക്കുകയെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ അറിയിച്ചു. വിക്ഷേപണത്തിനുളള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു.


അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യമാണ് റാഷിദ് റോവർ. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ഐ സ്പേസ് നിർമ്മിച്ച'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ് റാഷിദ് റോവർ ചന്ദ്രനിലെത്തുക.

മാരെ ഫ്രിഗോറിസിന്‍റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ പരന്നതും ഇരുണ്ടതുമായ സമതലമാണ് ‘മാരി’.ഇവിടെ മുന്‍പ് ആരും പര്യവേഷണം നടത്തിയിട്ടില്ല. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവ‍ർ. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം.

മാരെ ഫ്രിഗോറിസിന്‍റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ പരന്നതും ഇരുണ്ടതുമായ സമതലമാണ് ‘മാരി’.ഇവിടെ മുന്‍പ് ആരും പര്യവേഷണം നടത്തിയിട്ടില്ല. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവ‍ർ. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.