തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്നു മണിക്ക് അവസാനിക്കും. പിൻവലിക്കാനുള്ള സമയം അവസാനിക്കുന്നതോടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും. ഇതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക തയ്യാറാക്കും. പിന്നാലെ ഭരണാധികാരികള്‍ സ്ഥാനാര്‍ഥി പട്ടിക നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. സ്ഥാനാര്‍ഥികളുടെ പേരുകള്‍ മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ചാകും പട്ടിക തയാറാക്കുക.
സ്ഥാനാര്‍ഥിയുടെ പേരിനൊപ്പം വിലാസവും മല്‍സരിക്കുന്ന ചിഹ്നവും ഉണ്ടാവും. ഓരോ സ്ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. ഒന്നരലക്ഷത്തിലധികം സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. നവംബർ 12 മുതൽ ആയിരുന്നു പത്രിക സമർപ്പണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിലുള്ള തെരഞ്ഞെടുപ്പിനെ ആകാംക്ഷാപൂർവ്വം ആണ് ജനങ്ങൾ കാണുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. സ്ഥാനാർഥികളുടെ പ്രചരണ രീതിയിലും ഇത്തവണ മാറ്റങ്ങൾ കാണാൻ സാധിക്കും. ഡിസംബർ 8, 10, 14 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ 16-നാണ് ഫലപ്രഖ്യാപനം.