മധ്യപ്രദേശ് : ‘എ സ്യൂട്ടബിൾ ബോയ്’ എന്ന വെബ് ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നെറ്റ്ഫ്ലിക്സിന്റെ രണ്ട് എക്സിക്യൂട്ടീവുകൾക്കെതിരെ തിങ്കളാഴ്ച (നവംബർ 23) മധ്യപ്രദേശിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തു. നെറ്റ്ഫ്ലിക്സ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിലിനെയും പബ്ലിക് പോളിസീസ് ഡയറക്ടർ അംബിക ഖുറാനയെയും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര എഫ്‌ഐആർ ഉള്ളടക്കം അറിയിച്ചു.
ഭാരതീയ ജനത യുവ മോർച്ച (ബിജെവൈഎം) ദേശീയ സെക്രട്ടറി ഗൌരവ് തിവാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഷെർഗലിനും ഖുറാനയ്ക്കും എതിരെ കേസെടുത്തു. മീരാ നായരുടെ ‘എ സ്യൂട്ടബിൾ ബോയ്’ എന്ന വെബ് സീരീസിലെ, ഒരു ഹിന്ദുവും മുസ്ലീമും ഒരു ക്ഷേത്രത്തിൽ ചുംബിക്കുന്ന രംഗത്തെ (തന്യ മാനിക്താലയും കബീർ ദുറാനിയും അഭിനയിച്ചത്) തിവാരി എതിർത്തിരുന്നു. നെറ്റ്ഫ്ലിക്സ് അൺഇൻസ്റ്റാൾ ചെയ്യാൻ അദ്ദേഹം ആളുകളോട് ട്വീറ്റ് ചെയ്തു ആവശ്യപ്പെട്ടു, തുടർന്ന് #BoycottNetflix ട്വിറ്ററിൽ ട്രെൻഡുചെയ്യാൻ തുടങ്ങി.
ഗൗരവ് തിവാരി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 295 (എ) അനുസരിച്ച് (മത വികാരങ്ങളെയും വിശ്വാസങ്ങളെയും പ്രകോപിപ്പിക്കുന്നതിനും അവഹേളിക്കുന്നതിനുമുള്ള ക്ഷുദ്ര പ്രവർത്തികൾക്ക് എതിരെയുള്ള വകുപ്പ്) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് നരോട്ടം മിശ്ര ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
നെറ്റ്ഫ്ലിക്സ് ഉദ്യോഗസ്ഥരായ മോണിക്ക ഷെർഗിൽ, അംബിക ഖുറാന എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും രേവ പോലീസ് സൂപ്രണ്ട് രാകേഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ മാസത്തിൽ സമാനമായ രീതിയിൽ തനിഷ്ക് ഗ്രൂപ്പിന്റെ ഒരു പരസ്യത്തിനെതിരെയും ജനരോഷം ഉയർന്നിരുന്നു. അവസാനം പരസ്യം പിൻവലിച്ച് ടാറ്റ ഗ്രൂപ്പ് വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
വാർത്ത വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യത്തിൻറെ ഏകത്വം സംരക്ഷിക്കാൻ ‘ഏകത്വം’ പിൻവലിച്ച് തനിഷ്ക്