യുഎഇയുടെ ദീ‍ർഘകാല ബഹികാശ ദൗത്യം നാളെ വിക്ഷേപിക്കും

യുഎഇയുടെ ദീ‍ർഘകാല ബഹികാശ ദൗത്യം നാളെ വിക്ഷേപിക്കും

ദുബായ്: യുഎഇയുടെ രണ്ടാമത്തെ ബഹിരാകാശ ദൗത്യവുമായി സുൽത്താൻ അൽ നെയാദി നാളെ ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. ഫെബ്രുവരി 27 ന് യാത്രയ്ക്കുളള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം യാത്ര മാറ്റുകയായിരുന്നു. നാളെ, വ്യാഴാഴ്ച യുഎഇ സമയം രാവിലെ 9.34 ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ–9 റോക്കറ്റിലാണ് വിക്ഷേപണം.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ കോസ്മോനോട്ട് ആൻഡ്രേ ഫെഡ് യാവേവ് എന്നിവർക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.ദൗത്യം വിജയമായാല്‍ ദീർഘകാലം ബഹികാരാശ നിലയത്തില്‍ തങ്ങുന്ന ആദ്യ അറബ് സഞ്ചാരിയാകും സുല്‍ത്താന്‍ അല്‍ നെയാദി. യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യമാണിത്. ബഹിരാകാശത്ത് 180 ദിവസത്തിനിടെ 250 ലേറെ പരീക്ഷണങ്ങള്‍ സുല്‍ത്താന്‍ അല്‍ നെയാദി നടത്തും.

അതേസമയം , യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ റാഷിദ് റോവറിനെ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ലാൻഡർ ദൗത്യത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. 2023 ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിലെ മണ്ണും പൊടിപടലവും ഫോട്ടോ ഇലക്ട്രോൺ കവചവും എല്ലാം ‘റാഷിദ് റോവർ’ പഠനവിധേയമാക്കും. ദൗത്യം വിജയമായാല്‍ ചന്ദ്രനിൽ ആദ്യമായെത്തുന്ന അറബ് രാജ്യമാകും യുഎഇ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.