' ഉമ്മന്‍ ചാണ്ടി ജനപ്രിയനായ സാമൂഹിക സേവകന്‍ ': കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

' ഉമ്മന്‍ ചാണ്ടി ജനപ്രിയനായ സാമൂഹിക സേവകന്‍ ': കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം അറിയിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 53 വര്‍ഷം എംഎല്‍എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്.

കേരള ജനതയെ അദേഹം സ്‌നേഹിച്ച പോലെ കേരളത്തിലെ ജനം അദേഹത്തെയും സ്‌നേഹിച്ചു. പുതുപ്പള്ളിയുടെ സ്വന്തമായിരുന്ന അദേഹം ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകനാണ്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെയിടയില്‍ ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദേഹത്തിന് സാധിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളോടുപോലും പ്രതികാര ചിന്ത ഒരിക്കലും ഉമ്മന്‍ ചാണ്ടി പുലര്‍ത്തിയിരുന്നില്ല.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാനും പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളില്‍ ദൈവഹിതത്തിന് അവയെ വിട്ടു കൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാന്‍ അദേഹത്തിനു കഴിഞ്ഞു.

പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്‌വലയവും ഉമ്മന്‍ ചാണ്ടിയെ തങ്ങളുടെ സ്മരണയില്‍ എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.