ജർമനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ അഫ്‌ഗാൻ പൗരന്‍ കസ്റ്റഡിയില്‍; കുട്ടികളുൾപ്പെടെ 30പേർക്ക് പരിക്ക്

ജർമനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ അഫ്‌ഗാൻ പൗരന്‍ കസ്റ്റഡിയില്‍; കുട്ടികളുൾപ്പെടെ 30പേർക്ക് പരിക്ക്

മ്യൂണിക്ക് : ജർമനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയില്‍. കാറോടിച്ചിരുന്ന 24കാരനായ അഫ്‌ഗാൻ പൗരനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെൻട്രൽ മ്യൂണിക്കിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ കുട്ടികളുള്‍പ്പടെ 30 ഓളം പേർക്ക് പരിക്ക് പറ്റിയിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

കാറോടിച്ച് കയററ്റിയത് ആക്രമണമെന്ന് സംശയിക്കുന്നതായി ജർമൻ പ്രധാനമന്ത്രിയും പൊലീസും അറിയിച്ചു. മ്യൂണിക്ക് അന്താരാഷ്ട്ര സുരക്ഷാ സമ്മേളനം നടക്കാനിരിക്കുന്ന വേദിക്ക് ഒന്നര കിലോമീറ്റർ അകലെയാണ് സംഭവമുണ്ടായത്. സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎസ് വൈസ് പ്രസിഡൻ്റ് ജെ. ഡി. വാൻസും യുക്രെയ്ൻ പ്രസിഡൻ്റ് വ്‌ളോഡിമർ സെലെൻസ്‌കിയും എത്തുന്നുണ്ട്.

സംഭവസമയത്ത് സർവീസ് വർക്കേഴ്സ് യൂണിയൻ സംഘടിപ്പിച്ച പ്രകടനം നടക്കുകയായിരുന്നു. പരിക്കേറ്റവരിൽ ഈ സംഘടനയിൽ പെട്ട ആരെങ്കിലും ഉണ്ടോയെന്ന് വ്യക്തമാല്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ജർമൻ നഗരമായ മാഗ്ഡെബർഗിലെ ഒരു ക്രിസ്മസ് മാർക്കറ്റിൽ ഒരു കുടിയേറ്റക്കാരൻ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി ആറ് പേർ മരിക്കുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.