ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍

കോട്ടയം: വാഗമണ്‍ വഴിക്കടവില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ പാഞ്ഞുകയറി നാല് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം ശാസ്താലൈന്‍ ശാന്തിവിള നാഗാമല്‍ ശബരിനാഥിന്റെ മകന്‍ എസ്. അയാന്‍ ശാന്ത് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്മ ആര്യ മോഹന്‍ (30) പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച മൂന്നോടെയാണ് അപകടം നടന്നത്. പാലാ പോളിടെക്നിക്കിലെ അധ്യപികയാണ് ആര്യ.

ചാര്‍ജിങ് സ്റ്റേഷനില്‍ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മകന്റേയും ദേഹത്തേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്ണില്‍ എത്തിയതായിരുന്നു ഇവര്‍. വഴിക്കടവിലുള്ള ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യാന്‍ കാര്‍ നിര്‍ത്തിയിട്ട് മറ്റൊരുഭാഗത്ത് ഇരുന്ന് വിശ്രമിക്കുകയായിരുന്നു അമ്മയും മകനും. ഈ അമ്മയുടേയും കുഞ്ഞിന്റേയും നേരെ മറ്റൊരു കാര്‍ വന്ന് ഇടിച്ച് കയറുകയായിരുന്നു.

വാഹനം ഇടിച്ചതോടെ ആര്യ ഇരുന്ന ഭാഗത്തിന് പിന്നിലുള്ള കമ്പിയിലേക്ക് ഇരുവരും ഞെരുങ്ങി. ഇരുവരെയും ഉടന്‍ പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.