പി‌ഒ‌കെയിൽ പ്രതിഷേധം അക്രമാസക്തം: പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു

പി‌ഒ‌കെയിൽ പ്രതിഷേധം അക്രമാസക്തം: പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: പാക് അധിനിവേശ കശ്മീരിൽ (പി‌ഒ‌കെ) പ്രതിഷേധക്കാർക്ക് നേരെ പാകിസ്ഥാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ കുറഞ്ഞത് 12 സാധാരണക്കാർ കൊല്ലപ്പെട്ടു. സമീപ വർഷങ്ങളിലെ ഏറ്റവും വലിയ അശാന്തിയാണിത്. പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ആരംഭിച്ച പ്രതിഷേധങ്ങൾ മേഖലയിലെ സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരായ വിശാലമായ പ്രക്ഷോഭമായി വളർന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിഷേധം തുടരുകയാണ്. ദാദ്യാലിൽ പ്രതിഷേധക്കാർ സൈന്യവുമായി ഏറ്റുമുട്ടി. ഇത് പ്രതിരോധിക്കാൻ സർക്കാർ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. മുസാഫറാബാദിന് പുറമെ, റാവലകോട്ട്, നീലം വാലി, കോട്ലി എന്നിവിടങ്ങളിലേക്കും അക്രമം വ്യാപിച്ചിട്ടുണ്ട്.

മുസാഫറാബാദിൽ അഞ്ച് പ്രതിഷേധക്കാരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാലിൽ രണ്ട് പേരും വെടിയേറ്റ് മരിച്ചെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. പലരുടെയും ആരോഗ്യനില ഗുരുതരമാണ്.

ജമ്മു കാശ്മീർ ജോയിൻ്റ് അവാമി ആക്ഷൻ കമ്മിറ്റി (എഎസി) നേതൃത്വം നൽകുന്ന പ്രതിഷേധങ്ങൾ മൂലം പ്രദേശത്ത് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 29 മുതൽ ഇവിടത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ്‌ലൈൻ സേവനങ്ങളും പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.