'ഗെറ്റ് റെഡി ഫോര്‍ സഡന്‍ ഡെത്ത്': ട്രംപിനും നെതന്യാഹുവിനും എതിരെ ഭീഷണിയുമായി ഇറാന്‍ മാധ്യമം; ചര്‍ച്ചയായി വാര്‍ത്തയും ചിത്രവും

'ഗെറ്റ് റെഡി ഫോര്‍ സഡന്‍ ഡെത്ത്': ട്രംപിനും നെതന്യാഹുവിനും എതിരെ ഭീഷണിയുമായി ഇറാന്‍ മാധ്യമം; ചര്‍ച്ചയായി വാര്‍ത്തയും ചിത്രവും

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ 'പെട്ടന്നുള്ള മരണം' നേരിടേണ്ടി വരുമെന്ന ഭീഷണിയുമായി ഇറാന്‍ മാധ്യമം. 'ഗെറ്റ് റെഡി ഫോര്‍ സഡന്‍ ഡെത്ത്' എന്ന തലക്കെട്ടില്‍ പുറത്തുവന്ന വാര്‍ത്തയും ചിത്രവും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ട്രംപിനും നെതന്യാഹുവിനും നേരെ പെട്ടെന്നുള്ള മരണം പ്രവചിച്ചും മുന്നറിയിപ്പ് നല്‍കിയും ഇറാന്‍ മാധ്യമമായ 'ഹംഷഹ്രി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ആഗോള തലത്തില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്.

അന്തരിച്ച അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിന്റെ ചിത്രം കൈകളില്‍ പിടിച്ചു നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപാണ് 'ഹംഷഹ്രി' പ്രസിദ്ധീകരിച്ച ചിത്രത്തിലുള്ളത്. ട്രംപിന് സമീപത്തായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നില്‍ക്കുന്നതായും കാണാം.

അന്തരിച്ച അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാമിനെതിരെ മുന്‍പ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പരസ്യമായി വധഭീഷണി മുഴക്കിയിരുന്നു എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കപ്പെടുന്നുണ്ട്. ലിന്‍ഡ്‌സി ഗ്രഹാമിന്റെ പെട്ടെന്നുള്ള മരണത്തില്‍ അടിയന്തരമായി അന്വേഷണം വേണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപും നെതന്യാഹുവും അടക്കമുള്ള ലോക നേതാക്കള്‍ക്കെതിരെ ഇറാന്‍ മാധ്യമത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.