കൊല്ലത്ത് സൈറണ്‍ മുഴക്കി 25 ആംബുലന്‍സുകളുടെ വിലാപയാത്ര; പൊലീസ് കേസെടുത്തു

കൊല്ലത്ത് സൈറണ്‍ മുഴക്കി 25  ആംബുലന്‍സുകളുടെ വിലാപയാത്ര; പൊലീസ് കേസെടുത്തു

കൊല്ലം:  വിലാപയാത്രയ്ക്ക് കൂട്ടത്തോടെ 25 ആംബുലന്‍സുകള്‍ ഒരുമിച്ച്‌ സൈറണ്‍ മുഴക്കി യാത്ര. വാഹനാപകടത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവറുടെ മൃതദേഹവുമായാണ് റോഡിലൂടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകൾ യാത്ര നടത്തിയത്. നിയമ ലംഘനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

കൊട്ടാരക്കര സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ ഉണ്ണിക്കുട്ടന്‍ ഉള്‍പ്പെടെ നാല് പേര്‍ ഇന്നലെ കരീലക്കുളങ്ങരയില്‍ നടന്ന അപകടത്തില്‍ മരിച്ചിരുന്നു. ഉണ്ണിക്കുട്ടന്റെ മൃതദേഹം കൊട്ടാരക്കരയിലേക്ക് കൊണ്ടു വരുമ്പോൾ കൂട്ടത്തോടെ സൈറണ്‍ മുഴക്കി ആംബുലന്‍സുകള്‍ സഞ്ചരിച്ചത്.

അത്യാവശ്യഘട്ടങ്ങളില്‍ സഞ്ചരിക്കുമ്പോൾ, രോഗികള്‍ ഉള്ളപ്പോഴോ മാത്രമേ ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കാന്‍ പാടുള്ളു എന്നാണ് നിയമം. അതേസമയം കോവിഡ് പ്രോട്ടോക്കോളും പാലിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ 13 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് കേസ്. ആംബുലന്‍സുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.